പേജുകള്‍‌

2012, ഡിസംബർ 26, ബുധനാഴ്‌ച

ഹൃദയമേ നിനക്കൊരു കുറിപ്പ് .......... നിറങ്ങള് മങ്ങി നരച്ചു മുരടിച്ച എന്റെ മനസ്. സ്വപങ്ങള് മുഖം തിരിച്ചു നടക്കാന് തുടങ്ങി വിരസതയുടെ കരങ്ങളില് വീണു ഞാന് മരിച്ചു തുടങ്ങിയിരുന്നു ജീവിതം പലപ്പോഴും ഒരോര്മപെടുത്തല ാണ്. എണ്ണപെട്ട ദിനങ്ങള് മനസില് കൂടികിഴിക്കുമ്പോള് ജീവിതം ഇനിയും ബാക്കി എന്ന് ഓര്മപെടുത്തുന്നു പാതി ചത്ത കണ്ണുകളില് വെളിച്ചം പകര്ന്നു തിരികെ വിളിക്കുന്നു മടങ്ങുവാന് മനസിനെ അനുവദിക്കാതെ ..... അനുസരണയുള്ള കുട്ടിയെ പോലെ ആ വിളിക്ക് മുന്പില് ഞാന് നിന്നു. വഴി തെറ്റി വന്ന ഒരു വസന്തം പോലെ ഒരിഷ്ടം മനസില് പിറവികൊള്ളുന്നു ......... ഏകാന്തമായ എന്റെ വഴികളില് എവിടെ വച്ചാണ് എന്റെ നീലിമ എന്നെ അറിയാന് തുടങ്ങിയതും ഞാന് നിന്നെ അറിഞ്ഞതും ഓര്മയില് ആ സുന്ദര നിമിഷം അവ്യക്തമാണ് . പക്ഷെ ഇന്ന് എന്റെ മനസില് നിന്നോട് ഒരു പ്രണയം തോന്നിത്തുടങ്ങി . മനസിന്റെ ചാപല്യം അതിനുമപ്പുറം എന്റെ മനസില് നീ എനിക്ക് ആരോ ആണ് എന്റെ പ്രിയപെട്ടവള് ............. നിന്നെ പരിചയപെട്ട അന്നു മുതല് നിന്റെ സാമീപ്യം എനിക്ക് ഇഷ്ടമായിരുന്നു നിന്നോടോപ്പമുള്ള ഓരോ നിമിഷവും എന്റെ മനസു സന്തോഷിക്കുകയായ ിരുന്നു.എന്റെ മനസിലെ ചിത്രങ്ങള്ക്ക് നിറം പകര്ന്നു വീണ്ടു എന്നില് പ്രതീക്ഷയുടെ സ്വപങ്ങള് സമ്മാനിച്ച് നീ എന്നില് നിറയുകയായിരുന്നു......... നിന്നെ അറിയാന് തുടങ്ങിയ നേരം എന്നില് ഉണ്ടായ കൗതുകം ഇന്ന് ഒരു പ്രണയമായ് എന്ന് ഞാന് അറിയുന്നു. കാറും കോളും ഇല്ലാതെ നിന്റെ സൗഹൃദം പ്രണയമായ് എന്നില് പെയ്തിറങ്ങി നോവും നൊമ്പരങ്ങളും നല്കി ഓരോ ദിനങ്ങളും കടന്നു പോകുമ്പോള് പിന്നെയും പിന്നെയും എന്റെ മനസ് കൊതിക്കരുണ്ടായിരുന്നു ഒരു പ്രണയത്തിനു വേണ്ടി . ഇന്നിതാ നിന്നിലൂടെ പ്രണയം എന്നില് നിറയുന്നു . ഏതോ ഒരു നിമിഷത്തില് നിന്നോട് ഞാന് അടുത്തുപോയ് നിന്റെ വാക്കുകളില് നീ എന്നെ നിന്നിലേക്ക് ചേര്ത്തു. ഇതളുകളില് തേന് നിറയുന്ന ഒരു ചുവന്ന പനിനീര് പുഷ്പം നിനക്കായ് ഞാന് എന്റെ ഹൃദയത്തില് സൂക്ഷിക്കുന്നു . വിദൂരതയുടെ വിസ്മൃതിയില് നിന്റെ രൂപം എനിക്ക് അന്യമായിരുന്നെങ്കിലും. മുറിവില് തേന് പുരട്ടുന്ന നിന്റെ വാക്കുകളില് ഞാന് എന്നെ മറന്നു . ഓര്മകളിലെ ചില്ല് കൂടിലെ സ്വപങ്ങള് സ്വതന്ത്രമായ് ......... ഇന്നലെയും എന്റെ സ്വപനത്തില് നീ നിറഞ്ഞു നിന്നു .. പകല് എരിഞ്ഞൊടുങ്ങി അസ്തമനം ചെയ്യുന്ന സൂര്യന്റെ ചുവന്ന കിരണത്തില് നീ കൂടുതല് സുന്ദരി ആയിരിക്കുന്നു . നിന്റെ കൈകള് ചേര്ത്തുപിടിക്കുമ്പോള് എന്റെ ഉള്ളം കയ്യില് ഒരു നനുത്ത തണുപ്പാണ് . ഇളകി ആടുന്ന നിന്റെ മുടിയിഴകള് എന്റെ മുഖത്തെ തഴുകി കൊണ്ടേ ഇരുന്നു, നിന്റെ കണ്ണുകള് എന്നെ നോക്കി കഥ പറഞ്ഞപ്പോള് . നിന്റെ അധരത്തിന് നീ ഒളിപ്പിച്ച മധുരം നുകരാന് എന്റെ ചുണ്ടുകള് വെമ്പുകയായിരുന്നു. നിന്റെ മടിയില് തല ചായ്ച്ചു നിന്റെ അധരത്തില് ഞാന് അമര്ത്തി ചുബിച്ചപ്പോള് നിന്റെ ഹൃദയമിടിപ്പ് കൂടിയതും ഒപ്പം നിന്റെ കൈ വിരലുകള് എന്റെ മുടിയിഴകള്ക്കി ടയില് എന്തോ തിരയുന്നതും ഞാന് അറിഞ്ഞു .നിലാവിന്റെ പട്ടുമെത്തയില് നീ എന്റെ മാറ് ഉരുമ്മി ഉറങ്ങി... നിന്റെ ഹൃദയത്തിന് താളമിടിപ്പില് ഞാനും മയങ്ങി. ഇന്നലെ ഉറങ്ങി ഉണര്ന്ന ഒരു സ്വപനം മാത്രമാണ് ഇതെന്ന് വിശ്വസിക്കാന് എനിക്കാകുമായിരു ന്നില്ല ........ എന്റെ ഹൃദയം നിന്നെ തേടികൊണ്ടിരുന്ന ു എനിക്കും നിനക്കും ഇടയിലുള്ള അകലം എനിക്ക് വ്യക്തമാണ് എങ്കിലും ഏറെ സ്വപ്നങ്ങളില് നിന്നും നിന്നെ പറിച്ചെറിയാന് എനിക്കാകുന്നില്ല ..... ഹൃദയത്തില് നിന്നോട് അടങ്ങാത്ത മോഹമാണ് , പ്രണയമാണ് ഞാന് നിന്നെ സ്നേഹികുന്നത് പോല് നീ എന്നെയും സ്നേഹിച്ചാല് നാളെ എന്റെ കണ്ണുകള് നനയാതിരുന്നെനെ. നിന്റെ ചെറിയ മൗനം പോലും എന്നെ ഒരുപാട് വേദനിപിക്കുന്നു. നിനക്കായ്
ഞാന് കരുതിയ ആ ചുവന്ന പനിനീര് പൂ നീ നഷ്ടപെടുത്തിയാല ും എനിക്ക് നിന്നോട് പരിഭവം ഉണ്ടാകില്ല ആ ചുവന്ന പനിനീര് പൂവിനെക്കാളും ഞാന് നിന്നെ സ്നേഹിച്ചുപോയ് .........
നീ അറിയാതെ,നിന് അരികില് വന്നിരുന്നു ഞാന്.. നിന്റെ സ്വപ്നങ്ങളില് നിറയുന്ന,ഞാനെന്ന നോവിന്റെ..ചിതറി വീണ പള്ളുങ്ങ് മണികളെ പെറുകിയെടുത്തു മടങ്ങുവാന്.. നിന്റെ കണ്ണുകളില് മയങ്ങുന്ന, സമുദ്രത്തിന്റെ ആഘാതതയില്, ഒരു പാതിരാ കാറ്റിന്റെ ഓരം ചേര്ന്ന് മാഞ്ഞു പോകാന് കൊതിച്ചത്..... നിന്റെ പ്രണയത്തിനു നേര്ക്ക് മുഖം തിരിച്ചത് കൊണ്ടല്ലാ....!! മറവിയുടെ ഇതളുകള് കോര്ത്ത ഒരു ഹാരം അല്ലാതെ, ഈ ആയുസ് ഇല്ലതവല്ല്ക്, മറ്റൊന്നും നല്കാന് ഇല്ലാത്തതു കൊണ്ടാണ്.. എന്നെകാള് ഏറെ നിനെ സ്നേഹിച്ചത് കൊണ്ടാണ്..!
നിനക്ക് വേണ്ടി..... നീ ഇല്ലാത്ത ലോകവും,നിന്റെ ഓര്മകളില്ലാത്ത നിമിഷവും എനിക്കില്ല.... പിന്നെ എന്തിനാണ് നീ കൂടെ ഇല്ലാത്ത ഒരു ജീവിതമെനിക്ക്.... ഒരു പൂക്കാലം പോലെ നാം നെഞ്ചിലേറ്റിയ സ്വപ്നങ്ങള് ഇനി നൊമ്പരപ്പെടുത്തുന്ന ഓര്മ്മകള് മാത്രമെന്ന് ഞാനെങ്ങിനെ വിശ്വസിക്കും... .. എങ്കിലും നിന് ഓര്മകളെ താലോലിച് ഈ ജന്മം ഒക്കെയും കാത്തിരിക്കാം ഞാന്.... നിനക്ക് വേണ്ടി.....

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

നീണ്ട മുപ്പതു ദിനങ്ങള്‍ ഒടുവിലൊരുനാള്‍ എന്നിലേക്ക്‌ നീ തിരിച്ചെത്തുമ്പോഴേക്കും കരഞ്ഞു കലങ്ങിയ കണ്ണുമായി വിരഹത്തിന്റെ വേദനയില്‍ എന്റെ മനസ്സ് മരവിച്ചു പോയിരിക്കും .. ഹൃദയത്തില്‍ നിന്റെ ഓര്‍മകളും വാകുകളും കൂട്ടി വെക്കുകയാണ് . നിന്റെ തിരിച്ചു വരവിനു കാഹളം മുഴങ്ങുന്ന നാളുകളില്‍ .. എഴുതിയാലും തീരാത്തൊരു പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരിക്കും ഞാന്‍ .. നിന്റെ കാലൊച്ചകള്‍ വീണ്ടും എന്നിലേക്ക്‌ പതിയും ... എനിക്കുറപ്പുണ്ട് ..
എങ്കിലും എനിക്ക് കൂട്ടായി നീ ഉപേക്ഷിച്ചു പോകുന്നത് എഴുതി തീരാത്ത എന്റെ ആ അക്ഷരങ്ങള്‍ ആയിരിക്കും അതിന്റെ ആദ്യ വരികള്‍ നീ എനിക്ക് സമ്മാനിച്ച മൌനവും .സ്നേഹവും . പിന്നീടുള്ളത് ഒറ്റപ്പെടലുകളില്‍ കൂട്ടായി വന്നു ഒടുവില്‍ എന്റെ നീലിമ നിന്റെ ഓര്‍മ്മകള്‍ ആയിരിക്കും .. എന്റെ ജീവിതം.. നീ എനിക്കൊരു നഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല കാരണം നാഴിക മണിയിലെ ഓരോ നിമിഷ ചലനങ്ങളും എന്നോട് പറഞ്ഞത് നിന്റെ സാമീപ്യം മാത്രം പ്രണയം പറഞ്ഞ നിമിഷമായി എന്നില്‍ അലിഞ്ഞു ചേരുകയായിരുന്നു നീ നഷ്ടങ്ങളുടെ കണക്ക് ചോദിക്കുന്ന നിമിഷങ്ങളോട് ഞാന്‍ വിളിച്ചു പറയും ... നീന്റെ ജീവന്‍ എന്നിലാണ് അലിഞ്ഞു ചേര്‍ന്നതെന്ന്

2012, ഡിസംബർ 18, ചൊവ്വാഴ്ച

നമുക്കൊരുമിച്ചു പെയ്യാം..
തങ്ങളില്‍ പരസ്പരം പെയ്തു നിറയാം.
തളര്‍ന്നു തോരുമ്പോള്‍ നമുക്കൊരേ മഴത്തുള്ളിയില്‍ ഉറങ്ങാം..
പിന്നെ നമുക്ക് മേഘങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ഒളിക്കാം.
സ്നേഹത്തിന്റെ കാറ്റ് വീശുമ്പോള്‍ വീണ്ടും ഒരുമിച്ചു പെയ്തിറങ്ങാം ..
അങ്ങനെ... കാലങ്ങള്‍.. യുഗങ്ങള്‍.. നമുക്ക് ജീവിക്കാം.. പ്രണയിക്കാം.. 
അവസാനമില്ലാതെ...നീയെന്നിലും ഞാന്‍ നിന്നിലും നിറഞ്ഞുനില്‍ക്കാം

2012, ഡിസംബർ 13, വ്യാഴാഴ്‌ച

♥´¨`♥• ഉരികി ഒലിച്ചിറങ്ങുന്ന നിന്‍ ഓര്‍മകള്‍ക്ക്, കണ്ണുനീര്‍ തുള്ളിയുടെ നനവായിരുന്നു.. നിനക്കായി മാത്രം ഞാന്‍ കാത്തുവെച്ച സ്നേഹം , ഇന്നെന്റെ മനസ്സില്‍ വിരഹമായ് വിരിഞ്ഞിട്ടുണ്ടാവും.. എങ്കിലും നിന്റെ ചിന്തകള്‍, ഒരു മഴപോലെ ഇന്നും എന്നിലേക്ക്‌ പെയ്തിറങ്ങുന്നു. ♥.¸¸.•♥ഇന്നും ഞാന്‍ നിന്നെയുമോര്‍ത്ത് അലിഞ്ഞില്ലാതാകുകയാണ് 
ഓരോ നിമിഷവും ....കരഞ്ഞു കലങ്ങിയ നിന്റെ കണ്ണുകള്‍ എന്നെ വേട്ടയാടുന്നു ... എന്റെ ഒരോ ജീവതുടിപ്പിലും 
നിന്നോടുള്ള സ്നേഹമാണ് നിന്നോട് മാത്രം , ഞാന്‍ നീ മാത്രമാണ്...എന്നാല്‍...

 ഇന്ന് ഞാന്‍ 
തിരിച്ചറിയുകയാണ്,

നിന്നോടുള്ള എന്‍റെ പ്രണയവും
നീ എനിക്ക് തന്ന സ്നേഹവും
മായ്ച്ചു കളയാന്‍ ഒരുകാലത്തിനും
ആവുകയില്ലെന്നു..
അത് കാലത്തിനു അതീതമാണെന്ന്...
കാരണം നിന്നെ ഞാന്‍ അത്രമേല്‍
സ്നേഹിക്കുന്നു .
നിഴലുകള്‍ മങ്ങി തുടങ്ങി
യാത്ര അവസാനികാരും
ആരും ആരെയും കാത്തു നില്‍ക്കാറില്ല
ക്ഷണികം മായി കടന് പോകുന്ന ഈ വീദിയില്‍
നെഞ്ചോടു ചെര്‍കുന്നത്
കുറെ നല്ല ചിത്രങ്ങളും എന്റെ നീലുവും മാത്രം 

കാണാതെ അറിയാതെ
നാം പങ്കു വച്ച സ്നേഹവും
പിന്നെ
നീ എന്നില്‍ നിറഞ്ഞു നിന്ന
കുറച്ചു നല്ല നിമിഷങ്ങളും ...
മാത്രം


ഒടുവില്‍ ആറടി മണ്ണില്‍ ....
കാലം
എല്ലാം മായികും

അന്നും മായാതെ ഒന്ന് ഉണ്ടാവും
എന്റെ നീലിമ ..

നീ എനിക്ക് സമ്മാനിച്ച
കുറെ നിമിഷങ്ങള്‍ ..നിന്റെ പ്രാര്‍ത്ഥനകള്‍ 
അക്ഷരങ്ങള്‍ ചേര്‍ത്തു തുടങ്ങുമ്പോള്‍ 
എനിക്കു നിന്നെ കാണാം. 
പഴയ സ്വപ്നത്തില്‍ പൂത്തുലഞ്ഞ വാകയുടെ തണലില്‍ 
ഒരിതള്‍ കവര്ന്നെന്‍ ഹൃദയവും കാണാം. 
അകാലങ്ങളില്‍, 
അവസാനതിരിയും കെട്ടടങ്ങിയപ്പോള്‍ ,

ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍
ഞാനെന്റെ മനസ്സുമായെത്തി.
പറയാന്‍ മറന്ന പ്രണയത്തിന്‍-
ഓര്‍മകള്‍ക്ക് വഴികള്‍ നഷ്ടമായില്ല.
നിരന്തരം ഞാനറിഞ്ഞ അദൃശ്യമായ സ്നേഹം,
പവിത്രമായ നിശ്വാസത്തില്‍ വിതുമ്പിയ-
പ്രാര്‍ത്ഥനയായ് നീയെന്നറിയെ,
വേനല്‍ തീയിലും തണുത്ത വിരല്‍തുമ്പിന്നെന്റെ-
വരികളില്‍ വിയര്‍ക്കുന്നു.
മറക്കണം എന്ന് ഒരു വാക്ക് പറഞ്ഞാല്‍ എനിക്ക് മറക്കാന്‍ ആവുന്നതല്ല നിന്നെ....
അത് നിനക്ക് അറിയാം എന്നിട്ട് നീ എന്നോട് മറക്കുവാന്‍ പറഞ്ഞു...
ഞാന്‍ എന്തൊക്കെ മറക്കണം..
നമ്മള്‍ ഒരുമിച്ചു നടന്ന ആ വഴിത്താരകളെയോ...
ഇഷ്ടമാണ്, നീ എന്റെതാണ് എന്ന് പറഞ്ഞ വാക്കുകലെയോ...
ഓരോ നിമിഷവും നൈയിതുകൂടിയ സ്വപ്നങ്ങലെയോ....
പിരിയുവാന്‍ നേരം പൊഴിച്ച കണ്ണുനീര്‍ തുള്ളികലെയോ....
നീറുന്ന എന്‍റെ മനസിനെയോ..
അതോ എന്നെ തന്നെയോ...
നീ എനിക്ക് പറഞു താ എന്തൊക്കെ ഞാന്‍ മറക്കണം എന്ന്...

2012, ഡിസംബർ 11, ചൊവ്വാഴ്ച

നിനച്ചിരിക്കാതെന്‍ സ്വപ്നങ്ങളില്‍ ചേക്കേറിയ പ്രിയ തോഴി ....
നിന്‍ പ്രണയം എപ്പോഴാണ് ഞാന്‍ അറിഞ്ഞത്.....
ആകാശ നീലിമയും കടലിന്നാഴവും അളക്കുവാനാകുമോ..?
അത്രമേല്‍ ഗാഡമാണ്‌ എന്‍റെ പ്രണയം .....
വഴിപിരിഞ്ഞു പോകുമെങ്കിലും എന്‍ കൈമുതല്‍
നിന്‍ ആര്‍ദ്രമാം ഓര്‍മ്മകള്‍ മാത്രം ....
സുഖവും ദുക്കവും കണ്ണീരും കിനാവും
ജീവന്റെ മധുരമാം നേര്‍കാഴ്ചകള്‍ മാത്രമെന്ന് .

മാപ്പുചോദിപ്പൂ, നിന്‍ കാല്‍ക്കല്‍
വീണു ചിതറുമീ കണ്ണുനീര്‍പ്പൂക്കള്‍..
മാപ്പുചോദിപ്പൂ, നിന്‍ നോവിന്‍
മുനയേറ്റു മുറിഞ്ഞെന്‍ ഹൃദന്തം
മാപ്പുചോദിപ്പൂ, നിന്‍ നേരിന്‍
പ്രഭയേറ്റു ദഹിക്കുമെന്‍ ചിത്തം
മാപ്പുചോദിപ്പൂ, നിഴലായ്
നിന്നില്‍ മുങ്ങി മരിക്കുമെന്‍ ജീവന്‍..... ഇടനെഞ്ചിലെരിയുന്ന കനല്‍ പോലെ പൊള്ളുമെന്‍ പ്രണയം, 
കവിയുന്ന കടലായി നിറയുമെന്‍ പ്രണയം നിനക്കായ്‌... 
നിനക്കായിനിയും കെടാതെ ജ്വലിക്കുമെന്‍ ജീവന്റെ നിറദീപനാളം.

2012, ഡിസംബർ 4, ചൊവ്വാഴ്ച



എന്‍റെ സ്വരത്തില്‍ മാത്രമായിരുന്നോ നിന്‍റെ ജീവിതം ......
എന്‍റെ വാക്കിടരുമ്പോള്‍ നിന്‍റെ മനമുരുകുന്നത് ഞാന്‍ അറിയുന്നു ...
നിന്‍റെ സ്നേഹം മുഴുവന്‍ നീ എനിക്കു നല്‍കി .. എന്‍റെ സ്നേഹത്തിന്‍റെ ഒരംശം മതിയായിരുന്നു നിനക്ക് ....
എന്‍റെ വാക്കുകള്‍ ചേര്‍ത്ത് നീയൊരു ജീവനുണ്ടാക്കി , ഒരു ജീവിതമുണ്ടാക്കി ...
കരഞ്ഞു കലങ്ങിയ  കണ്ണുകളും ,കനമില്ലാത്ത ഹൃദയവും തളരാത്ത കൈകളുമായി നീ എന്‍റെ അരികില്‍ വന്നിട്ടും ഞാന്‍ പകരമായി നിനക്ക് എന്ത് നല്കിടാം ....
അതെ ഞാൻ നിന്നെ പ്രണയിക്കുന്നു...
എത്രത്തോളം എന്ന് എനിക്കറിയില്ല..
പക്ഷെ ഒന്നറിയാം..
എന്റെ ശ്വാസം നിലക്കുന്ന നിമിഷം
വരെ അതെന്നിൽ നില നില്ക്കുമെന്ന്..!! നിനച്ചിരിക്കാതെന്‍ സ്വപ്നങ്ങളില്‍ ചേക്കേറിയ പ്രിയ തോഴി ....
നിന്‍ പ്രണയം എപ്പോഴാണ് ഞാന്‍ അറിഞ്ഞത്.....
ആകാശ നീലിമയും കടലിന്നാഴവും അളക്കുവാനാകുമോ..?
അത്രമേല്‍ ഗാഡമാണ്‌ എന്‍റെ പ്രണയം .....
വഴിപിരിഞ്ഞു പോകുമെങ്കിലും എന്‍ കൈമുതല്‍ 
നിന്‍ ആര്‍ദ്രമാം ഓര്‍മ്മകള്‍ മാത്രം ....
സുഖവും ദുക്കവും കണ്ണീരും കിനാവും
ജീവന്റെ മധുരമാം നേര്‍കാഴ്ചകള്‍ മാത്രമെന്ന് .

2012, നവംബർ 28, ബുധനാഴ്‌ച



കഥയോന്നറിയാതെ കദനങ്ങളേറെ  വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായിഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചുകണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായിഅകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍  ഓര്‍ത്ത്‌ എടുത്തു കൊരുക്കുവാന്‍ കഴിയാതെകാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍കഴിയാതെ വഴുതി വീഴുന്നു ,എന്റെ നീലിമ വന്നു നീ ഒരു കൈ സഹായം നല്‍ക്കു-മെന്നേറെ കൊതിപ്പിച്ചു  മനസ്സിലെരി തീതെളിയിച്ചു കാത്തു നില്‍ക്കുന്നുഎന്തെ നീ എന്റെ മനസ്സില്‍ കൂട് കൂട്ടാതെ പറന്നു നടക്കുന്നു ..ഇളം തെന്നല്‍ തലോടി എന്നങ്കിലും വരുമോ ഈ വഴിത്താരയില്‍ അവിടെ നിനക്ക്  നല്‍കാന്‍ കളങ്കമില്ലാത്ത സ്നേഹം ബാക്കി വെകാം ഞാന്‍ ....

2012, നവംബർ 26, തിങ്കളാഴ്‌ച

നീലിമ ...ശരിക്കും ദിവ്യമായ അനുഭൂതി ആണിന്ന് ...എങ്ങനെ എന്റെ ഹൃദയം വീണ്ടും നിര്വൃതിയിലെക്ക് മിന്നി മറയുന്നു എന്ന് മനസ്സിലാകാന്‍ കഴിയുന്നില്ല മുഗവുരയുടെ അകമ്പടി ഇല്ലാതെ ഇന്നുമുതല്‍ നിറഞ്ഞ മിഴിയും അതിലേറെ സന്തോഷവുമായി ആകാശ നീലിമയിലെക്ക് കണ്ണും നാട്ടു ഞാന്‍ എഴുതി തുടങ്ങുന്നു ..നീലിമ ..നീയെനിക്  പ്രണയം കൊണ്ടു വിരുന്നൊരുക്കുക ഞാന്‍ മാത്രമായിരിക്കും അതിഥി. മേശ നിറയെ തെളിച്ചു വെച്ച മെഴുകുതിരി വെട്ടത്തില്‍ എന്‍റെ കണ്ണുകളുടെ വശ്യതയില്‍ വിസ്മയിച്ച് ഇനി എന്തിനീ പാഴ്തിരികള്‍ എന്നോര്‍ത്തു നീയവ ഒന്നുമവശേഷിക്കാതെ ഊതി കെടുത്തും. പുറത്തു നിലാവ് തേങ്ങി കരയുന്നുണ്ടാവും നക്ഷത്രങ്ങള്‍ കലമ്പല്‍ കൂട്ടും അവരില്‍ നിന്നും രണ്ട് താരകങ്ങളെ ഞാന്‍ കവര്‍ന്നെടുത്ത കോപത്തോടെ. ഞാനപ്പോള്‍ നിന്‍റെ നേര്‍ത്ത വിരലുകളില്‍ ചുംബിക്കും. മെഴുകുതിരി കണക്കെ ഉരുകുന്ന നിന്‍റെ ചുണ്ടുകളെന്നെ സ്പര്‍ശിക്കുമ്പോള്‍ ഞാനാ നക്ഷത്രങ്ങളെ നിനക്ക് ദാനം നല്‍കും ആകാശസുന്ദരികളുടെ കലമ്പല്‍ ഗൗനിക്കാതെ.എന്നന്നെകുമായി നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു ................